Skip to main content

ഓർമ്മകൾക്കെന്തു സുഗന്ധം

ഓർമ്മകൾക്കെന്തു സുഗന്ധം.

രാവിലെ ജിമ്മിൽ നിന്ന് തിരിച്ചു വരുമ്പോൾ

ഉഡുപ്പിയിൽ നിന്ന് ഇഡലി കഴിച്ചു അപ്പോൾ ആണ് ഓർത്തത് അമ്മയുടെ സ്നേഹം.

എവിടെ ഇറങ്ങാൻ നിന്നാലും അതിനു മുൻപ് 'അമ്മ ഭക്ഷണം വായിൽ വെച്ച് തെരും.

ഏതു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാലും കിട്ടാത്ത സ്വാദ്.

ഓർമകൾക്ക് എന്ത് സുഗന്ധം.

തിരിച്ചു വീട്ടിൽ എത്തി ഫ്രൂട്ട് ബാസ്കറ്റ് നോക്കിയപ്പോൾ ഓറഞ്ച് എന്നെ നോക്കി ചിരിച്ചു.

അപ്പോൾ ആണ് ഓർത്തത് അച്ഛന്റെ സ്നേഹം.

പണ്ട് അച്ഛൻ എറണാകുളം പോയി വരുമ്പോൾ മരപെട്ടിയിൽ ഓറഞ്ച് കൊണ്ട് വരും.വയറു നിറച്ചു കഴിച്ചാലും പിന്നെയും ബാക്കി ഉണ്ടാകും.

പിന്നെ ഓഫീസിൽ കിട്ടുന്ന സ്നാക്ക്സ് ഒന്നും അച്ഛൻ കഴിക്കില്ല എല്ലാം പാക്ക് ചെയ്തു കൊണ്ട് വരും

ആ പരിപ്പുവട യുടെ സ്വാദ് ഇപ്പോഴും നാവിൽ ഉണ്ട്.

ഓർമകൾക്ക് എന്ത് സുഗന്ധം.

വീട്ടിൽ ചേച്ചിയുമായി അടി കൂടുമ്പോൾ ചേച്ചിയെ ചവുട്ടി യാലും ചേച്ചി ഒന്നും പറയില്ല.

ചേച്ചി എന്നെ ഒരിക്കൽ പോലും വേദനിപ്പിച്ചത് എനിക്ക് ഓര്മ ഇല്ല.

ഓർമകൾക്ക് എന്ത് സുഗന്ധം.

സമ്മർ വെക്കേഷൻ ആക്കാൻ കാത്ത് നില്കും മുത്തശ്ശന്റെ അടുത്ത് പോകാൻ.

പോകുന്ന വഴിയിൽ വുഡ്ലാൻഡ് ഹോട്ടലിൽ എണിറ്റു നില്കും നെയ്‌റോസ്‌റ് അടിക്കാൻ ,നിന്ന് കഴിച്ചാലെ അടുത്തതു പറയാൻ പറ്റൂ.

ഓർമ്മകൾക്കെന്തു സുഗന്ധം.

മുത്തശ്ശൻ സമികുട്ട എന്ന് വിളിച്ചു പടിക്കൽ കാത്ത് നിൽക്കുന്നുണ്ടാകും.

മുത്തശ്ശന്റെ മിലിറ്ററി കഥകളും അമ്മൂമ്മ കാണാതെ ഒളിച്ചു നിന്ന് പഴം കഴിക്കുന്നതു്

ഇന്നലെ കണ്ട പോലെ മനസ്സിൽ ഇന്നും മായാതെ.

മുത്തച്ഛച്ഛന്റെ വീട്ടിൽ മണ്ണിൽ ഒളിപ്പിച്ചു വെച്ചിരുന്ന അഞ്ചു പൈസ പത്തു പൈസ തുട്ടുകൾ എവിടെ പോയോ ആവോ.

ഇനിയും തിരിച്ചു വരാത്ത ബാല്യം, പക്ഷെ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഓർക്കുന്ന ബാല്യം.

ഓർമ്മകൾക്കെന്തു സുഗന്ധം.


മുത്തച്ഛന്റെ സ്വന്തം സമികുട്ടൻ





Comments

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...