Skip to main content

തുക്കിടി സായിപ്പ്‌

 

തുക്കിടി സായിപ്പ്‌ 

ഈ തുക്കിടി എന്നാൽ എന്ത് എന്ന് എനിക്ക് പറഞ്ഞു തെരാൻ അറിയില്ല..പക്ഷെ ഇത് മുഴുവൻ വായിച്ചു കഴിഞ്ഞു നിങ്ങൾക്കു മനസിലാകും എന്ന് കരുതുന്നു.

നമ്മൾ സായിപ്പുമാർ എന്ന് വിളിക്കുന്നത് തൊലി വെളുത്തവരെ ആണ് എന്നാണ് വെയ്പ്. അതായതു ശരാശരി കറുത്ത വർഗക്കാർ ആയ ഇന്ത്യ ക്കാർക്ക് തോന്നിയ ഒരു കോംപ്ലക്സിൽ നിന്ന് ആയിരിക്കും ഈ പേര് കിട്ടിയത്. 

ചിലർ സായിപ്പിനെ പോലെ വേഷം കെട്ടുകയും സ്വന്തം നില മറന്നു അഹങ്കാരം കാണിക്കുകയും ചെയ്യുന്നു.

അതിനു പ്രധാന കാരണം അവർ പുറം രാജ്യങ്ങളിൽ പോയി രണ്ടു ചില്ലറ ഉണ്ടാക്കി എന്നതാണ്.

തിരിച്ചു വന്നു കഴിഞ്ഞാൽ പിന്നെ ജഡ്ജ്മെന്റ് കളുടെ ഒരു ഘോഷയാത്ര ആയിരിക്കും. മറ്റുള്ളവരെ പുച്ഛം. ഒരു എഴുപതു ശതമാനം ആൾക്കാരും അങ്ങനെ ആയിരിക്കും ..

പക്ഷെ അതിൽ ബാക്കി മുപ്പതു ശതമാനം ആൾകാർ പണ്ടത്തെ ക്കാളും വിനീതൻ മാർ ആയിത്തീരും..ഇത് കാഴ്ചപ്പാടിന്റെ വ്യത്യാസ്സം ആണെന്ന് വേണം കരുതാൻ. 

എത്രയോ നല്ല പദവിയിൽ ഇരിക്കുന്ന ആൾക്കാരെ എനിക്കറിയാം..എന്റെ ഫാമിലിയിൽ തന്നെ ഉണ്ട്.പക്ഷെ അവരുടെ വിനയം കണ്ടു എനിക്ക് തന്നെ നാണം തോന്നിയിട്ടുണ്ട് എന്നോട്.. 

ഒരു പക്ഷെ ആ വിനയം,ആരെയും പുച്ഛിക്കാതെ ഉള്ള ജീവിതം, അതായിരിക്കും അവരെ അവിടെ എത്തിച്ചത്.

എന്റെ കുറെ കൂട്ടുകാർ എല്ലാം വിദേശത്തു ആണ്..അവർ ഇവിടെ നിന്ന് സ്പോകെൻ ഇംഗ്ലീഷ് വരെ പഠിച്ചിട്ട് ആണ് പോയത്..അത് കൊണ്ട് അവർ ആരും തല മറന്നു എണ്ണ തേച്ചിട്ടില്ല ..അവരുടെ സ്വന്തം വില എന്താണ് എന്ന് അവർക്കു അറിയാം. 

എന്താണ് ഈ എഴുപതു ശതമാനം ആൾക്കാരുടെ പ്രശ്‍നം ..വേറെ തുക്കിടി സായിപ്പുമാരുടെ കൂടെ ജീവിച്ചു അവരുടെ പ്രേതം പിടി കുടിയതാണോ ആവോ..പക്ഷെ ഞാൻ എത്രയോ കൊല്ലങ്ങൾ ആയി ഒറിജിനൽ സായിപ്പുമാരുടെ കൂടെ ആണ് ജോലി ചെയ്യുന്നത്. ഒരാൾ പോലും മറ്റൊരാളെ പുച്ഛിക്കുന്നതോ ബഹുമാനം ഇല്ലാതെ പെരുമാറുന്നതോ ഞാൻ കണ്ടിട്ടില്ല.

ഇവരുടെ പ്രശ്‍നം ചിലപ്പോ ജന്മനാ ആയിരിക്കും..ദരിദ്ര കുടുംബത്തിൽ ജനിച്ച പെട്ടെന്ന് കുറെ പണം കൈയിൽ വന്നപ്പോൾ ഉള്ള ആക്രാന്തം ആകാം..പക്ഷെ ഇതിൽ ദാരിദ്ര്യൻ സമ്പന്നൻ എന്ന് ഒന്നും ഇല്ല..അല്ലെങ്കി ഇതൊക്കെ കാണിച്ചാല് മാത്രമേ ബഹുമാനം കിട്ടു എന്ന് തെറ്റിദ്ധരിച്ചിട്ടു ആകുമോ. 

ഞാനും ജോലി ആവശ്യങ്ങൾക്കു പോയിട്ടുണ്ട്. പക്ഷെ ഈ തുക്കിടി ആശയം മനസ്സിൽ ആയിട്ടില്ല .കുറെ ബ്രാൻഡഡ് ഉടുപ്പുകൾ ഇട്ടും മറ്റുള്ളവരെ പുച്ഛിച്ചും എല്ലാത്തിനും വിദേശ ഉദാഹരങ്ങൾ കാണിക്കുന്നതും ഞാൻ പണ്ടേ ശീലിച്ചിട്ടില്ല..അല്പത്തരം കാണിക്കാൻ ഉള്ള ഒരു അവസരം ആയി വിദേശ ജോലിയെ കാണരുത്.

ഈ തുക്കിടി സായിപ്പുകൾ തിരിച്ചു ഇവിടെ തന്നെ വരേണ്ടവർ അല്ലെ എന്ന് അവർ ആലോചിക്കുന്നിലെ ആവോ. പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് കേട്ടിട്ടുണ്ട്..കാത്തിരുന്നു അവസാനം അദ്ദേഹത്തിന് ഒരു ഓൺസൈറ്റ് കിട്ടി..ഒരു മഞ്ഞുമലയിൽ ഒരു വീട്ടിൽ ഒറ്റക്ക്. കുറച്ചു ദിവസം കഴിഞ്ഞു വീട്ടുകാരെ കൊണ്ട് വന്നു. ഒരു ൬ മാസം കഴിഞ്ഞപ്പോൾ സഹധർമിണി സ്ഥലം വിട്ടു ..കൊടും തണുപ്പും മിണ്ടാനും പറയാനും പൂച്ച പോലും കാണാൻ ഇല്ലാത്ത സ്ഥലം.. പതുക്കെ ഒരു കൊല്ലത്തിൽ അദ്ദേഹവും നാട്ടിൽ തിരിച് എത്തി പ്രതിജ്ഞ ചെയ്തു.ഇനി എങ്ങിടും ഇല്ല .

ഇനി ഗൾഫ് രാജ്യങ്ങളിലും സ്ഥിതി ഇത് തന്നെ..വീട്ടുകാർക്ക് വേണ്ടി ചെറിയ റൂമിലും മറ്റും ജീവിച്ചു മരിക്കുന്നവർ. കുറെ പേര് മടുത്തു തിരിച്ചു വരും..മറ്റുള്ളവർ കടിച്ചു തുങ്ങി കിടക്കും..ഇവർ ഒക്കെ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.

ആർക്കും കൈയിൽ വീദേശത്തു പോയി കൈയിൽ പൈസ വന്നാൽ തുക്കിടി സായിപ്പ് ആയി അഭിനയിക്കാം.

പക്ഷെ എന്ത് ഫലം.

പണ്ടത്തെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും തന്നെ ആണ് എന്നും കൂടെ ഉണ്ടാകുക..അവരുടെ അടുത്ത് ഈ സായ്പ് കളി എത്ര മാത്രം പ്രാവർത്തികം ആണ്..

സ്വന്തം പ്രവർത്തിയിൽ സന്തോഷിക്കുക..ആത്മവിശ്വത്തോടെ മുന്നേറുക..നിങ്ങൾ തുക്കിടി സായ്പ് ആകില്ല ഒരിക്കലും. 

ഇത് എഴുതാൻ പ്രചോദനം ആയ കൂട്ടുകാരന് നന്ദി. കാലം അവനെ തുക്കിടി സായിപ്പിൽ നിന്ന് ഒരു നല്ല മനുഷ്യൻ ആക്കി മാറ്റട്ടെ.

ഒരു നല്ല വാരാന്ത്യം ആശംസിക്കുന്നു എല്ലാവര്ക്കും.


Comments

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...