Skip to main content

പരിക്ക് പുരാണം

പരിക്ക് പറ്റി വീട്ടിൽ വിശ്രമിക്കുന്ന ഒരു ഇടവേള ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ക്ഷണിക്കാതെ വരുന്ന അതിഥി ആയതു കൊണ്ട് നല്ല പോലെ സൽകരിച്ചേ വിടുന്നുള്ളു. അല്ലെങ്കി ഇടക്കിടക്ക് കേറി വരും. പരിക്ക് ആണ് ആ അതിഥി .

പരിക്ക് പറ്റാത്ത മനുഷ്യൻ ഇല്ല. മനസ്സിനു പരിക്ക് പറ്റിയാൽ വേദന മാറില്ല. അത് പഴുപ്പ് പോലെ ഇടക്കിടക്ക് വന്നു കൊണ്ടിരിക്കും. അതുമായി സന്ധി ചെയ്യുന്നത് ആണ് നമുക്ക് നല്ലതു. ശരീരത്തിലെ പരിക്ക് മാറും, പക്ഷെ പാടുകൾ അവശേഷിക്കും. ഇടയ്ക്കു നോക്കി അയവിറക്കാൻ ആ പാടുകൾ സഹായിക്കും. 

ചെറുപ്പം തൊട്ടേ പരിക്ക് ഒരു കൂടപ്പിറപ്പിന്റെ പോലെ കൂടെ ഉണ്ട്. ആദ്യ പരിക്ക് സ്കൂളിലെ തിണ്ണയിൽ താടി ഇടിചു ഉണ്ടായത് ആണ്. 

ഇനിയും കുറച്ചു കൂടി പിറകോട്ടു പോയാൽ അമ്മയുടെ വയറ്റിൽ ഞാൻ തിരിഞ്ഞു ആണ് കിടന്നിരുന്നത്. ഡോക്ടർ ട്യൂബ് വെച്ച് ഫ്‌ല്യൂയിഡ് വലിച്ചു എടുത്തു എടുത്തു എന്നെ രക്ഷിച്ചു എന്നാണ് പുരാണം. ആ ഡോക്ടറെ പിന്നീട് പോയി കണ്ടു നന്ദി അറിയിക്കാൻ സാധിച്ചു. ഇപ്പൊ ആ ദൈവതുല്യ വ്യക്തി ജീവിച്ചു ഇരുപ്പില്ല.

അപ്പൊ തിരിച്ചു ബാല്യ കാലത്തേയ്ക്ക്. എന്നും ചേന ചെത്തിയ പോലത്തെ പാടുമായി ആണ് വീട്ടിൽ വന്നിരുന്നത്..ആദ്യം ഒക്കെ വീട്ടുകാർ മരുന്നൊക്കെ വെച്ച് തന്നു പുന്നാരിച്ചിരുന്നു. പിന്നീട് അവർക്കു മനസ്സിലായി ഇത് കൊണ്ട് ഇവൻ നന്നാകില്ല. ആക്കു അറ്റു കളി യോട് കളി. ഒടിവും ചതവും മുറിവും ആയി ബാല്യ കാലം കഴിഞ്ഞു പോയത് അറിഞ്ഞില്ല. പക്ഷെ അന്ന് പരിക്കുകൾ പെട്ടെന്ന് ഉണങ്ങിയിരുന്നു, അല്ലെങ്കിൽ വേദന കളിയുടെ ഇടയ്ക്കു മറന്നു പോയിരുന്നു. ഇന്ന് അങ്ങനെ അല്ല, ഓരോ പരിക്കും ഒരു പത്തു ദിവസത്തെ എങ്കിലും വിശ്രമം ആവശ്യപെടുന്നു. 

ഇപ്പൊ മകൻ എന്നും ഓരോ മുറിവും ആയി വരുമ്പോൾ ആണ് മനസ്സിലാകുന്നത്. മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ. 

ഫുട്ബോൾ കളിച്ചു കാലിലെ തള്ള വിരൽ മറ്റു വിരലു കളുടെ ദാക്ഷിണ്യത്തിൽ ആണ് പിടിച്ചു നിൽക്കുന്നത്. 

അന്നും ഇന്നും തൈലങ്ങളും മുറി വെണ്ണയും ആണ് മരുന്ന്. 

കുറച്ചു ദിവസം കെട്ടി വെച്ചാൽ ഏതു പരിക്കും മാറും എന്ന് ആണ് കാരണവന്മാർ പറഞ്ഞിട്ടുള്ളത്. 

സാരമായ പരിക്ക് പറ്റിയിട്ടും ധൃഢ നിശ്ചയം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന എത്രയോ പേര് നമ്മുടെ ചുറ്റും ഉണ്ട്. പക്ഷെ പരിക്ക് കൊണ്ട് ജീവിതം നഷ്ട്ട പെട്ട് വീൽ ചെയറിൽ ജീവിക്കുന്ന,ഇടയ്ക്കിടയ്ക്ക് ആത്മ ഹത്യ ക്കു ശ്രമിക്കുന്നവരും ഉണ്ട്. 

മനസ്സ് എത്തുന്നിടത്തു ശരീരം എത്തിയില്ലെങ്കിൽ ആർക്കും സഹിക്കാൻ പറ്റില്ല. 

നിങ്ങളുടെ രസകരമായ പരിക്ക് ഓർമ്മകൾ കമന്റ് ആയി പങ്കു വെക്കു. 

കാത്തിരിക്കാം..പരിക്ക് ഇല്ലാത്ത നാളേക്ക്. അല്ലെങ്കിൽ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കാം. 


ശുഭ ദിനം.

 


Comments

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...