ഇപ്പോളത്തെ വിഷയം സിനിമ ആണല്ലോ.അപ്പോ അതിനെ കുറിച്ച് രണ്ടു വാക്ക്. സിനിമ ഒരു മായിക ലോകം ആണ്.അതിൽ ചെന്നു പച്ച പിടിക്കാൻ എളുപ്പം അല്ല. ഞാൻ സിനിമ സെറ്റ് അല്ലെങ്കിൽ താരങ്ങളെ ആദ്യം കാണുന്നത് പുറപ്പാട് എന്ന സിനിമ യുടെ സെറ്റിൽ ആണ്.ഞങ്ങളുടെ ഗ്രാമത്തിൽ ആയിരുന്നു ഷൂട്ടിംഗ്. സിനിമയിലെ ഒട്ട് മിക്ക താരങ്ങളും ഉള്ള സിനിമ ആയിരുന്നു അത്.മമ്മൂട്ടി വീടിൻ്റെ മുന്നിലൂടെ ബൈക്കിൽ പോയിരുന്നത് ഇപ്പോളും ഓർക്കുന്നു. എന്ന് ഇവർ ഈ പറയുന്നതു പോലെ ഡ്രസ്സ് മാറാനും മറ്റും മറ കെട്ടിയിട്ടു ആണ് ഇവർ ഒക്കെ ചെയ്തിരുന്നത്. വാസന്തിയും ലക്ഷ്മിയും ഷൂട്ടിംഗ് ലൊക്കേഷൻ അവിടെ തന്നെ ആയിരുന്നു. അവർ സീൻ കളുടെ ഇടയിൽ ഒരു പഴയ വാനിൽ കയറി ആയിരുന്നു ഡ്രസ്സ് ചേഞ്ച് ഒക്കെ ചെയ്തിരുന്നത്. ഇന്ന് ഇത് കാരവാൻ ആയി ഒളി കാമറ ആയി അങ്ങനെ. അപ്പോ പറഞ്ഞു വെരുന്നത് അഡ്ജസ്റ്മെൻ്റും ബാക്കി വല്യേട്ടൻ മാരുടെ പവർ ഗ്രൂപ്പിസവും ആണ്. പണ്ട് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്..പണ്ടത്തെ സിനിമ ചെന്നൈ അടിസ്ഥാനം ആക്കി ആയിരുന്നു. ഒരു ദിവസം രാത്രി രണ്ടു സഹോദരി മാരായ പ്രമുഖ നടിമാരെ സംവിധായകൻ്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നത് കണ്ടിരുന്നു എന്ന്. ഇത് ഇ...
ഓണ നാളുകളിൽ ഒരു ഓണ ബ്ലോഗ് ആകാമെന്ന് കരുതി. ഇന്ന് കൈ എത്തി പിടിക്കാൻ പോലും സാധ്യം അല്ലാത്ത ഓർമകളിലെ ഓണം. നഗരങ്ങളിലെ ടെറസിലും ഇടുങ്ങിയ മുറികളിലെ പ്ലാസ്റ്റിക് വാഴ ഇലയും പ്ലാസ്റ്റിക് പൂക്കളങ്ങളും കൊണ്ട് ഉള്ള ഓണ ആഘോഷം അല്ല പണ്ടത്തെ ഓർമകളിലെ ഓണം. കാണം വിറ്റും ഓണം ഉണ്ണണം എന്നത് പോലെ പണ്ട് അത്തം ആകുമ്പോഴേക്കും ഓണത്തിൻ്റെ ആഘോഷങ്ങൾ തുടങ്ങുകയായി. അതിരാവിലെ ഞാനും ചേച്ചിയും നാട് മുഴുവനും നടന്നു ഒരു കൊട്ട പൂവ് ശേഖരിക്കും.എന്നിട്ട് അതു കൊണ്ട് മനോഹരം ആയ പൂക്കളം ഒരുക്കും. അന്ന് എല്ലാ വീട്ടിലും മത്സരം ആയിരുന്നു. മാവേലിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പ്. മറ്റൊരു ഓർമ ഓണം വെക്കേഷനിൽ അച്ഛൻ്റെ വീട്ടിൽ ആയിരിക്കും. അവിടെ എല്ലാം റെഡി ആയിരിക്കും. ഊഞ്ഞാൽ,കസിൻസ്, അന്താക്ഷരി, ചീട്ടു കളി എന്ന് വേണ്ട എല്ലാം. വേണ്ട എല്ലാം ഉള്ള ഇടം അല്ലേ സ്വർഗം. അവിടം സ്വർഗം ആയിരുന്നു. ഓണം കൊള്ളുക എന്ന ഒരു ചടങ്ങ് ഉണ്ട്.. അതായത് ഓണ ദിവസം രാവിലെ മഹാബലി എല്ലാ വീട്ടിലും എത്തും എന്ന് ആണല്ലോ സങ്കല്പം. അപ്പോ വീട്ടിലെ ഒരാള് പൂജ ഒക്കെ ചെയ്തു തൃക്കാക്കര അപ്പനെ ഒക്കെ പൂജിച്ചു മാവേലിയെ എതിരേൽക്കണം. ഞാൻ ആയിരുന്നു ഈ ഓണം കൊണ്ടിരുന്നത്....
അങ്ങനെ വീണ്ടും ഒരു വിഷുക്കാലം വരവായി. ഇത്തവണ ഒരു ഉണ്ണിക്കണ്ണൻ കൂടി ഉണ്ട് വിഷു സദ്യ ഉണ്ണാൻ.അതു കൊണ്ട് സന്തോഷം ഇരട്ടി ആണ്. പാക്കറ്റിൽ വാങ്ങിയ കണിക്കൊന്നയും ഇൻസ്ട മാർട്ടിലെ സിന്ധൂർ മാങ്ങ യൂം കളർ ഇല്ലാത്ത വെള്ളരിക്കയുമായി ഒരു കണി. വിഷുക്കാലം പ്രത്യേകതകൾ ഒരുപാട് ഉണ്ടായിരുന്നു ചെറുപ്പത്തിൽ. സമ്മർ വെക്കേഷൻ. വിഷു കഴിഞ്ഞാൽ ഉടനെ എൻ്റെ പിറന്നാൾ..എല്ലാം കൂടി എനിക്കു കുറച്ചു മുൻകൈ കിട്ടുന്ന ആകെ ഉള്ള സമയം. എല്ലാവർക്കും നല്ല കാര്യം. ഇത് പോലെ. ആയിരുന്നൂ എന്നും എങ്കിൽ എന്ന് തോന്നിയിരുന്ന കാലം. പണ്ട് വിഷുക്കൈനീട്ടം ആയിരുന്നൂ വിഷു എന്നാല്. മുത്തച്ഛൻ തന്നിരുന്ന പുത്തൻ പുത് നോട്ടുകളും നാണയങ്ങളും മുത്തച്ഛൻ്റെ വീട്ടിലെ ആ വിഷു ക്കാലവും ഇനി ഒരിക്കലും തിരിച്ചു വരില്ല. ആ തളത്തിൽ എല്ലാവരും കൂടി നിലത്ത് ഇല ഇട്ടു കഴിച്ചിരുന്ന സദ്യയുടെ സ്വാദ് ഇന്നും നാവിൽ ഉണ്ട്. എത്രയൊ തരത്തിൽ ഉള്ള മാങ്ങകൾ ഉണ്ടായിരുന്നു അന്നൊക്കെ. ഒരു കടും പച്ച കളർ ഉള്ള മാങ്ങ ഉണ്ടായിരുന്നു. അത്രയും മധുരം ഉള്ള മാങ്ങ ജീവിതത്തിൽ പിന്നെ കഴിച്ചിട്ടില്ല. വിഷുപക്ഷി യുടെയും ഉപ്പൻ്റെയും സംഗീതം നിറഞ്ഞു നിന്നിരുന്നു ആ വിഷുക്കാലം മുഴവൻ. അതു പോലെ പുതി...