Skip to main content

ആദ്യാനുഭവം

ആദ്യാനുഭവം 

ആദ്യത്തെ എന്തും നമുക്ക് പ്രിയപെട്ടതു അല്ലെ. അതിപ്പോൾ ആദ്യമായി ചെയ്ത ആദ്യമായി കിട്ടിയ ആദ്യമായി പറഞ്ഞ അല്ലെങ്കിൽ ആദ്യമായി കൈ വിട്ടു പോയ എന്തും ജീവിത കാലം ആർക്കും മറക്കാൻ കഴിയില്ല. 

ആദ്യമായി ഒരു വരി എഴുതിയതു ഇപ്പോളും ഓർക്കുന്നുണ്ട്. അമ്മെ വിശക്കുന്ന്നു പാൽ തെരു എന്നായിരുന്നു അത്. കഷ്ട്ട പെട്ട് എഴുതി അമ്മയെയും ചേച്ചിയെയും കേൾപ്പിച്ചു. അവർ കളിയാക്കി ആ എഴുതാൻ അറിയാത്ത എന്റെ കഴിവില്ലായ്മയെ മുളയിലേ നുള്ളി കളഞ്ഞു. 

ആദ്യമായി മഴ നനഞ്ഞതു ഓർമ്മയുണ്ടോ. മഴ നനഞ്ഞു നടക്കാൻ ഉള്ള സുഖം വേറെ എന്തിൽ കിട്ടും. ആ പുതു മണ്ണിന്റെ മണവും ആ കുളിർ കാറ്റും..ആരും പുറത്തേക്കു നോക്കേണ്ട. ഇത് ചൂട് കാലം ആണ്. മഴ കനിയാൻ ഒരു ചാൻസും ഇല്ല. 

ആദ്യമായി പുഴയിൽ ചാടിയത് ഓർക്കുന്നു. ഒരു പാട് വെള്ളം കുടിച്ചിട്ടുണ്ട്. നീന്താൻ ആരും പഠിപ്പിച്ചിട്ടല്ല. വെള്ളം കുടിച്ചു കുടിച്ചു തന്നെ നീന്താനും ഊളി ഇടാനും ഒക്കെ പഠിച്ചു. ഞങ്ങൾ പെരു മഴയിൽ ഒഴുക്കുള്ള ആറ്റിൽ ചാടാറുണ്ട്. നില ഒന്നും കിട്ടില്ല. ഒരു പോക്ക് ആണ്. ചില സമയത്തു ചത്ത മൃഗങ്ങൾ ഒക്കെ ഒഴുകി വരും. അന്ന് അതൊന്നും അറപ്പായി തോന്നിയിട്ടില്ല. 

ആദ്യമായി ഒരു പ്രണയ ലേഖനം എഴുതിയത് ഇപ്പൊ ഓര്മ വരുന്നു. പ്രണയം ആണോ ഇഷ്ട്ടം ആണോ എന്നറിയില്ല. ഒരു സിനിമ താരത്തിനോട് ആയിരുന്നു അതു. മറുപടി കാത്തു കുറെ, പക്ഷെ നിരാശൻ ആയതു മാത്രം ഫലം . 

ആദ്യമായി ഒരു ജില്ലാ മത്സരം ജയിച്ചത് ഓർക്കുന്നു. ക്യാരംസ്‌ ആയിരുന്നു. ഡബിൾ‍സ്‌ രണ്ടു കൊല്ലം അടുപ്പിച്ചു ഞങ്ങൾ ജയിച്ചു. എവർ റോളിങ്ങ് ട്രോഫി ആയിരുന്നു അന്ന്. മൂന്ന് വട്ടം ജയിച്ചാൽ മാത്രമേ സ്വന്തം ആയി കിട്ടു. പക്ഷെ രണ്ടു കൊല്ലവും വീട്ടിലെയും സ്കൂളിലെയും ചില്ലു അലമാരയിൽ മാറി മാറി ഇട്ടു വെച്ചിരുന്നു. ചില കാരണങ്ങൾ കൊണ്ട് സംസ്ഥാന മത്സരങ്ങളിൽ പങ്കു എടുക്കാൻ സാധിച്ചില്ല. 

ഇത് പോലെ ആദ്യമായി ബൈക്ക് വാങ്ങിയത്. അത് വരെ ബൈക്ക് ഓടിക്കാത്ത ഞാൻ, ഡെലിവെറിയുടെ അന്ന് ആണ് ആദ്യമായി ബൈക്ക് ഓടിച്ചത്. ബജാജ് ചെതക്കിൽ പഠിച്ച എനിക്കുണ്ടോ ഗിയര് മാറ്റാൻ അറിയുന്നു അതും കാലു കൊണ്ടു.അവർ സ്റ്റാർട്ട് ചെയ്തു തന്നു. ഫസ്റ്റ് ഗിയറിൽ വീട് വരെ എത്തിച്ച പാട് എനിക്കെ അറിയൂ. ഇത് പോലെ ആദ്യമായി ഒരു വാൻ ഓടിച്ചത് ഓർക്കുന്നു. അച്ഛന്റെ ഓഫീസിലെ ഒരു ഡ്രൈവർ ആണ് ഓടിക്കാൻ തന്നത്. അത് കഴിഞ്ഞു അംബാസ്സഡറിൽ ആണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത്. അതും ഗിയര് സ്റ്റിയറിങ്‌ൽ ഉള്ള മോഡൽ. ഒരു കൊക്കയിൽ വീഴാൻ പോയത് ഓര്മ വരുന്നു. ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലു വെച്ച്..വേറെ ഒന്നും ചെയ്തില്ല.ആശാൻ ചെവി പിടിച്ചു ചുമപ്പിച്ച വേദന ഇപ്പോളും ഉണ്ട്. 

ആദ്യമായി എംആർഐ എടുക്കാൻ പോയത്. കടുത്ത തലവേദന ആയിരുന്നു. രണ്ടു ആഴ്ച. തലയിൽ ചവിട്ടിയാൽ പോലും മാറാത്ത വേദന. അവസാനം ഡോക്ടർ എംആർഐ എടുക്കാൻ പറഞ്ഞു. കുറെ കൊല്ലങ്ങൾ മുൻപ് ആണ്. പുറത്തു ഭാര്യ ഇരുന്നു കരയുന്നു.

റൂമിൽ കയറി ആ കിർ കിർ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ കാറ്റു പോയി. ഭാഗ്യത്തിന് ഒന്നും കണ്ടെത്തിയില്ല. 

ഇത് പോലെ ആയിരുന്നു ആദ്യമായി ഇൻജെക്ഷൻ കിട്ടിയത്. അന്ന് സ്കൂളിൽ ആണ് തന്നിരുന്നതു. ഇന്നത്തെ പോലെ വേറെ ഓരോരുത്തർക്കും വെവ്വേറെ സിറിഞ്ജ് ഒന്നും ഇല്ല. സിറിഞ്ജ് തീയിൽ ചൂടാക്കും എന്നിട്ട് അടുത്ത ആൾക്ക് ഇൻജെക്ഷൻ കൊടുക്കും. ആ പാട് ഇപ്പോളും ചേന ചെത്തിയ പാട് ആയി കൈയിൽ അവശേഷിക്കുന്നു. 

ഇതിപ്പോ എഴുതി എഴുതി ആദ്യാനുഭവം നീണ്ട കഥ ആക്കുന്നില്ല. നിർത്തട്ടെ. 

നിങ്ങളുടെ ജീവിതത്തിലെ രസകരമായ ആദ്യാനുഭവം കമന്റ് ആയി പങ്കു വെയ്ക്കു. 






Comments

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...