Posts

വീണ്ടും ഒരു വിഷു

 അങ്ങനെ വീണ്ടും ഒരു വിഷുക്കാലം വരവായി. ഇത്തവണ ഒരു ഉണ്ണിക്കണ്ണൻ കൂടി ഉണ്ട് വിഷു സദ്യ ഉണ്ണാൻ.അതു കൊണ്ട് സന്തോഷം ഇരട്ടി ആണ്. പാക്കറ്റിൽ വാങ്ങിയ കണിക്കൊന്നയും ഇൻസ്ട മാർട്ടിലെ സിന്ധൂർ മാങ്ങ യൂം കളർ ഇല്ലാത്ത വെള്ളരിക്കയുമായി ഒരു കണി. വിഷുക്കാലം പ്രത്യേകതകൾ ഒരുപാട് ഉണ്ടായിരുന്നു ചെറുപ്പത്തിൽ. സമ്മർ വെക്കേഷൻ. വിഷു കഴിഞ്ഞാൽ ഉടനെ എൻ്റെ പിറന്നാൾ..എല്ലാം കൂടി എനിക്കു കുറച്ചു മുൻകൈ കിട്ടുന്ന ആകെ ഉള്ള സമയം. എല്ലാവർക്കും നല്ല കാര്യം. ഇത് പോലെ. ആയിരുന്നൂ എന്നും എങ്കിൽ എന്ന് തോന്നിയിരുന്ന കാലം.  പണ്ട് വിഷുക്കൈനീട്ടം ആയിരുന്നൂ വിഷു എന്നാല്. മുത്തച്ഛൻ തന്നിരുന്ന പുത്തൻ പുത് നോട്ടുകളും നാണയങ്ങളും മുത്തച്ഛൻ്റെ വീട്ടിലെ ആ വിഷു ക്കാലവും ഇനി ഒരിക്കലും തിരിച്ചു വരില്ല. ആ തളത്തിൽ എല്ലാവരും കൂടി നിലത്ത് ഇല ഇട്ടു കഴിച്ചിരുന്ന സദ്യയുടെ സ്വാദ് ഇന്നും നാവിൽ ഉണ്ട്. എത്രയൊ തരത്തിൽ ഉള്ള മാങ്ങകൾ ഉണ്ടായിരുന്നു അന്നൊക്കെ. ഒരു കടും പച്ച കളർ ഉള്ള മാങ്ങ ഉണ്ടായിരുന്നു. അത്രയും മധുരം ഉള്ള മാങ്ങ ജീവിതത്തിൽ പിന്നെ കഴിച്ചിട്ടില്ല. വിഷുപക്ഷി യുടെയും ഉപ്പൻ്റെയും സംഗീതം നിറഞ്ഞു നിന്നിരുന്നു ആ വിഷുക്കാലം മുഴവൻ. അതു പോലെ പുതി...

ഓണ വിശേഷങ്ങൾ

ഓണ നാളുകളിൽ ഒരു ഓണ ബ്ലോഗ് ആകാമെന്ന് കരുതി. ഇന്ന് കൈ എത്തി പിടിക്കാൻ പോലും സാധ്യം അല്ലാത്ത ഓർമകളിലെ ഓണം. നഗരങ്ങളിലെ ടെറസിലും ഇടുങ്ങിയ മുറികളിലെ പ്ലാസ്റ്റിക് വാഴ ഇലയും പ്ലാസ്റ്റിക് പൂക്കളങ്ങളും കൊണ്ട് ഉള്ള ഓണ ആഘോഷം അല്ല പണ്ടത്തെ ഓർമകളിലെ ഓണം.  കാണം വിറ്റും ഓണം ഉണ്ണണം എന്നത് പോലെ പണ്ട് അത്തം ആകുമ്പോഴേക്കും  ഓണത്തിൻ്റെ ആഘോഷങ്ങൾ തുടങ്ങുകയായി. അതിരാവിലെ ഞാനും ചേച്ചിയും നാട് മുഴുവനും നടന്നു ഒരു കൊട്ട പൂവ് ശേഖരിക്കും.എന്നിട്ട് അതു കൊണ്ട് മനോഹരം ആയ പൂക്കളം ഒരുക്കും.  അന്ന് എല്ലാ വീട്ടിലും മത്സരം ആയിരുന്നു. മാവേലിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പ്. മറ്റൊരു ഓർമ ഓണം വെക്കേഷനിൽ അച്ഛൻ്റെ വീട്ടിൽ ആയിരിക്കും. അവിടെ എല്ലാം റെഡി ആയിരിക്കും. ഊഞ്ഞാൽ,കസിൻസ്, അന്താക്ഷരി, ചീട്ടു കളി എന്ന് വേണ്ട എല്ലാം. വേണ്ട എല്ലാം ഉള്ള ഇടം അല്ലേ സ്വർഗം. അവിടം സ്വർഗം ആയിരുന്നു. ഓണം കൊള്ളുക എന്ന ഒരു ചടങ്ങ് ഉണ്ട്.. അതായത് ഓണ ദിവസം രാവിലെ മഹാബലി എല്ലാ വീട്ടിലും എത്തും എന്ന് ആണല്ലോ സങ്കല്പം. അപ്പോ വീട്ടിലെ ഒരാള് പൂജ ഒക്കെ ചെയ്തു തൃക്കാക്കര അപ്പനെ ഒക്കെ പൂജിച്ചു മാവേലിയെ എതിരേൽക്കണം. ഞാൻ ആയിരുന്നു ഈ ഓണം കൊണ്ടിരുന്നത്....

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും

 ഇപ്പോളത്തെ വിഷയം സിനിമ  ആണല്ലോ.അപ്പോ അതിനെ  കുറിച്ച് രണ്ടു വാക്ക്. സിനിമ ഒരു മായിക ലോകം ആണ്.അതിൽ ചെന്നു പച്ച പിടിക്കാൻ എളുപ്പം അല്ല.  ഞാൻ സിനിമ സെറ്റ് അല്ലെങ്കിൽ താരങ്ങളെ ആദ്യം കാണുന്നത് പുറപ്പാട് എന്ന സിനിമ യുടെ സെറ്റിൽ ആണ്.ഞങ്ങളുടെ ഗ്രാമത്തിൽ ആയിരുന്നു ഷൂട്ടിംഗ്. സിനിമയിലെ ഒട്ട് മിക്ക താരങ്ങളും ഉള്ള സിനിമ ആയിരുന്നു അത്.മമ്മൂട്ടി വീടിൻ്റെ മുന്നിലൂടെ ബൈക്കിൽ പോയിരുന്നത് ഇപ്പോളും ഓർക്കുന്നു. എന്ന് ഇവർ ഈ പറയുന്നതു പോലെ ഡ്രസ്സ് മാറാനും മറ്റും മറ കെട്ടിയിട്ടു ആണ് ഇവർ ഒക്കെ ചെയ്തിരുന്നത്. വാസന്തിയും ലക്ഷ്മിയും ഷൂട്ടിംഗ് ലൊക്കേഷൻ അവിടെ തന്നെ ആയിരുന്നു. അവർ സീൻ കളുടെ ഇടയിൽ ഒരു പഴയ വാനിൽ കയറി ആയിരുന്നു ഡ്രസ്സ് ചേഞ്ച് ഒക്കെ ചെയ്തിരുന്നത്. ഇന്ന് ഇത് കാരവാൻ ആയി ഒളി കാമറ ആയി അങ്ങനെ. അപ്പോ പറഞ്ഞു വെരുന്നത് അഡ്ജസ്റ്‌മെൻ്റും ബാക്കി വല്യേട്ടൻ മാരുടെ പവർ ഗ്രൂപ്പിസവും ആണ്.  പണ്ട് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്..പണ്ടത്തെ സിനിമ ചെന്നൈ അടിസ്ഥാനം ആക്കി ആയിരുന്നു. ഒരു ദിവസം രാത്രി രണ്ടു സഹോദരി മാരായ പ്രമുഖ നടിമാരെ സംവിധായകൻ്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നത് കണ്ടിരുന്നു എന്ന്. ഇത് ഇ...

സ്കൂൾ ദിനങ്ങൾ

 ആദ്യമായി എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും  ഗുരു ജനങ്ങൾക്കും സ്വാഗതം. ഈ സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും കൃതജ്ഞതയൂം അറിയിക്കട്ടെ. 30 കൊല്ലങ്ങൾ മുമ്പ് ഉള്ള ഓർമയുടെ പുസ്ത താളുകളിൽ നിന്ന് അടർത്തി എടുത്ത കുറച്ച്  ശകലങ്ങൾ ഈ നിമിഷം ഓർത്തു പോകുന്നു. തൊണ്ണൂറുകളൂടെ ആരംഭം അന്ന് ഞാൻ ഗവണ്മെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത് 7 വരെ..അന്നത്തെ കാല ഘട്ടത്തിൽ പ്രൈവറ്റ് സ്കൂൾ എന്നത് എല്ലാവർക്കും സാധ്യം ആയിരുന്നില്ലല്ലോ.. അന്ന് മുക്കില്ല  രാജ്യത്തെ മുറിമൂക്കൻ രാജാവായി ഗവണ്മെൻ്റ് പ്രൈമറി യിൽ വിലസിയിരുന്ന കാലം. 7th ശേഷം എവിടെ വിടും എന്നതായിരുന്നു വീട്ടുകാരുടെ ചിന്ത. അച്ഛന് സൈനിക സ്കൂളിലോ നവോദയ ഒക്കെ യോ ആയിരുന്നു താൽപര്യം. പിന്നെ ഇംഗ്ലീഷ് മീഡിയം  st george don bosco അങ്ങനെ. പിന്നെ ചേച്ചി ഇവിടെ ആയിരുന്നത് കൊണ്ട് എന്നെ ഇവിടെ ചേർത്തു . ഞങ്ങൾക്ക് കെഎസ്ഇബി ബസ് ഉണ്ടായിരുന്നു സ്കൂളിൽ വരാൻ. അതിൽ വന്നിരുന്നു എങ്കിലും ചില ദിവസങ്ങളിൽ  ലോക്കൽ ബസിൽ ST കൊടുത്തും പോയിരുന്നു. ആദ്യ ദിവസങ്ങളിൽ എനിക്ക് നല്ല പേടി ആയിരുന്നു. Pvt സ്കൂൾ എങ്ങനെ ആണെന്ന് അറിയില്ല. പോരാത്തതിന് ചേച്ചി ഉണ്ട് സ്കൂ...

അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ

 അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ എൻ്റെ മുത്തച്ഛൻ്റെ ഡയറിക്കുറിപ്പുകൾ നിന്നുള്ള ഒരു ശകലം ആണ്.കുറച്ച് ശകലങ്ങൾ ഞാൻ ആണ് എഴുതിയത് മുത്തച്ഛൻ പറഞ്ഞു തന്നിട്ട്. മുത്തച്ഛൻ്റെ വാക്കുകൾ ഇതായിരുന്നു "എൻ്റെ ഓർമകളിൽ നിന്നും സമി എഴുതിയത്" ഞാൻ അന്ന് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.കാലത്ത് ഇടവേളയിൽ ക്ലാസ്സ് ടീച്ചർ എന്നെ വിളിച്ചു ഒരാളെ ചൂണ്ടി കാണിച്ചു "ദേ പോകുന്നു നിൻ്റെ അച്ഛൻ". അങ്ങനെ ഞാൻ ആദ്യമായി എൻ്റെ അച്ഛനെ വളരെ കാലത്തിനു ശേഷം കാണുകയാണ്.കുറച്ച് നേരം നോക്കി നിന്നു. പിന്നെ ക്ലാസ്സിൽ വന്നിരുന്നു. പിന്നീട് എനിക്ക് ഓർമ വന്നു.വളരെ കുട്ടി ആയിരിക്കുമ്പോൾ അച്ഛൻ ഒരു ചെയിൻ വാച്ച് എനിക്ക് തന്നതൂം അത് ഞാൻ കൊണ്ട് നടന്നതും.അതിനു ശേഷം ഇപ്പോൾ ആണ് അച്ഛനെ കാണുന്നതും പരിചയപ്പെടുന്നതും. അക്കാലത്ത് ഞങ്ങൾ നല്ല സ്ഥിതിയിൽ ആയിരുന്നു. വല്യമ്മാവൻ സൈക്കിൾ ആയിരുന്നു യാത്ര ചെയ്തിരുന്നത്.അമ്മ കുട്ടി കാലത്ത് സ്കൂളിൽ പോയിരുന്നത് കുതിര വണ്ടിയിൽ ആയിരുന്നുവത്രെ. അമ്മൂമ്മ ഞാൻ ജനിക്കുന്നതിനു മുമ്പേ തന്നെ മരിച്ചു പോയിരുന്നു, എന്നെ വളർത്തിയതും ലല്ലിച്ചതും മുത്തശ്ശി ആയിരുന്നു. വീട്ടിൽ എൻ്റെ കുട്ടിക്കാലത്ത...

Car Mania

 It's 2024. I was just looking at WhatsApp and saw an electric car advertisement. So thought this can be today's blog. As you all know cars are weakness for everyone. An average Malayali( Keralite) has one dream then, now and forever. It's to own your own Honda City. Still many people I know , buying the same. After buying a car, people spend a few days polishing it, dusting it, loading it with all the extras , and looking at it like some treasure. I can also tell you about the mistakes, that I have made along with making fun of others. I bought a car long ago. It was an esteem. That too diesel. It had been kept in the parking for a long time. Everything was quick. I have returned home like a winner. If we show just some diesel, it used to run kilometres and kilometers. Also fancy no.What else you need.Within few days itself, I found that one of the wheels was rusted. Somehow welded it. Then another issue popped up, oil leak. Oil had to be changed often like we do blood tra...

കാർ പുരാണം

 2024 ആണല്ലോ. ഇന്ന് വെറുതെ വാട്ട്സ്ആപ് നോക്കിയപ്പോൾ ഒരു ഇലക്ട്രിക് കാർ പരസ്യം. അപ്പോഴാണ് ഓർത്തത് ഇത് തന്നെ ഇന്നത്തെ ബ്ലോഗ് ആക്കാമെന്ന്. കാറുകൾ എല്ലാവർക്കും ഒരു വീക്നെസ് ആണല്ലോ.  ഒരു ശരാശരി മലയാളിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നുള്ളൂ അന്നും ഇന്നും എന്നും. ഒരു ഹോണ്ട സിറ്റി എങ്ങനെ എങ്കിലും സ്വന്തം ആക്കണം. എത്രയോ കൂട്ടുകാർ എന്നും ഇന്നും അത് തന്നെ വാങ്ങുന്നു. കാർ വാങ്ങിയാൽ പിന്നെ കുറച്ച് ദിവസം അത് തേച്ചു മിനുക്കി പൊടി അടിക്കാതെ ഉള്ളതും ഇല്ലാത്തതും ആയ എല്ലാ എക്സ്ട്രാ കളും കയറ്റി ഏതോ നിധി കിട്ടിയ പോലെ നോക്കി ഇരിക്കാത്ത ആരാണ് ഉള്ളത്. നാട്ടുകാരെ കുറ്റം പറയുന്ന കൂട്ടത്തിൽ എനിക്ക് പറ്റിയ അബദ്ധങ്ങൾ കൂടി പറയാം. പണ്ട് ഇത് പോലെ ഒരു ആഗ്രഹം. നേരെ പരസ്യം കണ്ട് പരിചയം ഉള്ള ഡ്രൈവറെ വിളിച്ച് പോയി. ഒരു എസ്റ്റ്റ്റീം ആയിരുന്നു. അതും ഡീസൽ. കുറെ നാളായി നിർത്തി ഇട്ടിരിക്കുകയായിരുന്നു. ഡ്രൈവർ എന്തൊക്കെയോ നോക്കി. എല്ലാം പെട്ടെന്നായിരുന്നു. വിജയ ശ്രീലാളിതൻ ആയി വീട്ടിൽ തിരിച്ചു എത്തി. ഡീസൽ ഒന്ന് കാണിച്ചാൽ എത്ര ദൂരം പോലും.പോകുന്ന വണ്ടി. ഫാൻസി നമ്പർ. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ഒരു വീൽ തുരുമ്പ് പിടി...